ലോകത്ത് ആരൊക്കെ നമ്മളെ കൈ വിട്ടാലും അമ്മയെന്ന സൃഷ്ടി ഒരിക്കലും തേച്ച് മാച്ച് കളയാൻ പറ്റാത്തതാണ്; രഞ്ജു രഞ്ജിമാർ

ലോകത്ത് ആരൊക്കെ നമ്മളെ കൈ വിട്ടാലും അമ്മയെന്ന സൃഷ്ടി ഒരിക്കലും തേച്ച് മാച്ച് കളയാൻ പറ്റാത്തതാണ്; രഞ്ജു രഞ്ജിമാർ
2023-05-29T13:58:00 | By Susmitha Surendran

മേക്കപ്പ് രം​ഗത്ത് പുതുതരം​ഗം സൃഷ്ടിച്ച വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. നിരവധി നടിമാർക്ക് വൻ ശ്രദ്ധ നേടിക്കൊടുത്ത മേക്കോവർ നൽകിയ രഞ്ജുവിന് സിനിമാ ലോകത്ത് ഇന്ന് തന്റേതായ ഇടമുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ഉയർന്ന് വന്ന വ്യക്തിയായതിനാൽ നിരവധി പ്രതിസന്ധികൾ ഈ ഉയർച്ചയിലേക്ക് കുതിക്കവെ രഞ്ജുവിന് നേരിടേണ്ടി വന്നു.

തനിക്ക് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും അവ​ഗണനകളെക്കുറിച്ചും രഞ്ജു ഇതിന് മുമ്പ് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടമേഖലയിൽ കഴിവ് തെളിയിക്കാനായതോടെ രഞ്ജുവിനെ തേടി അം​ഗീകാരങ്ങൾ എത്തി. ഇന്ന് മേക്കപ്പ് രം​ഗത്ത് പ്രബല സാന്നിധ്യമായി രഞ്ജു രഞ്ജിമാർ നിലനിൽക്കുന്നു. തന്റെ അമ്മയെക്കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 


'എനിക്ക് വലിയാെരു പ്രോബ്ലം ഉണ്ടായിരുന്നു. ഏകദേശം 12 മണിക്ക് കൊല്ലത്ത് നിന്ന് വീട്ടിലേക്ക് വരികയാണ്. കരഞ്ഞ് കരഞ്ഞ് നെഞ്ച് പൊട്ടുമെന്ന അവസ്ഥയിലായി. എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അമ്മയെന്നെ വിളിച്ചു. ഏകദേശം രണ്ട് മണിയായി. എന്താ ഈ സമയത്ത് വിളിക്കുന്നതെന്ന് ചോദിച്ചു.

അപ്പോഴാണ് എനിക്ക് ആശ്വാസമായത്' 'ലോകത്ത് ആരൊക്കെ നമ്മളെ കൈ വിട്ടാലും അമ്മയെന്ന സൃഷ്ടി ഒരിക്കലും തേച്ച് മാച്ച് കളയാൻ പറ്റാത്തതാണ്. ഞാൻ ഹായ് അമ്മ, സുഖമാണോ എന്ന് എപ്പോഴും പറയുന്ന ആളല്ല. തങ്കമ്മെയെന്ന് പേര് വിളിച്ച് കളിയാക്കുന്ന ആളാണ്. പക്ഷെ അമ്മയെന്ന സ്നേഹവും ആ രൂപവും എന്റെ ഹൃദയത്തിലുണ്ട്,' രഞ്ജു രഞ്ജിമാർ പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു രഞ്ജു. 


താൻ കാണാനാ​ഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ചും രഞ്ജു സംസാരിച്ചു. പതിനെട്ട് വയസ്സിൽ വീട് വിട്ടിറങ്ങിയ സാഹചര്യം ഉണ്ടായിരുന്നു. ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ആ വീട്ടിൽ മൂന്ന് മക്കളുണ്ടായിരുന്നു. അതിലേറ്റവും കുഞ്ഞ് മോൻ അം​ഗൻവാടിയിൽ പഠിക്കുന്ന സമയമായിരുന്നു. അവനെ കുളിപ്പിക്കുകയും അവനെ ഉറക്കുകയും സ്കൂളിൽ വിടുകയുമൊക്കെ ചെയ്തിരുന്നത് ഞാനാണ്. അവനെ ഒന്ന് കാണണമെന്ന ആ​ഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്. വലിയൊരു ആ​ഗ്രഹം ബാക്കി നിൽക്കുന്നത് അതാണ്.

കൊല്ലത്ത് എഎ റഹീമെന്ന വലിയ രാഷ്ട്രീയ പ്രവർത്തകന്റെ സഹോദരിപുത്രരിൽ ഏറ്റവും ഇളയ ആളാണ്. അവന്റെ പേര് മറന്നു. അവനിപ്പോൾ വലിയ മോനായിട്ടുണ്ടാവും. എനിക്ക് അവനെ എവിടെയെങ്കിലും വെച്ച് കാണണമെന്ന ആ​ഗ്രഹം ഉണ്ട്, രഞ്ജു രഞ്ജിമാർ പറഞ്ഞു. ഈ സംഭവത്തെ ആസ്പദമാക്കി താൻ ചെയ്ത ചെയ്ത ഷോർട്ട് ഫിലിമാണ് കുട്ടിക്കൂറയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. 


Content Highlight: Ranju's words about his mother are now gaining attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup