പതിനാറാം വയസ്സിൽ കണ്ടുമുട്ടി, വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത്; ശ്രുതി രാമചന്ദ്രൻ പറയുന്നു

പതിനാറാം വയസ്സിൽ കണ്ടുമുട്ടി, വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത്; ശ്രുതി രാമചന്ദ്രൻ പറയുന്നു
2023-05-29T08:53:00 | By Susmitha Surendran

മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ.  2014ൽ ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ പ്രേതം എന്ന ചിത്രത്തിന് ശേഷമാണ് കൂടുതൽ അവസരങ്ങൾ ശ്രുതിയെ തേടി എത്തുന്നത്. 

മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ആർകിടെക്ട് ആയി ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് ശ്രുതി സിനിമയിലെത്തുന്നത്. ഇന്ന് നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം. ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു. 2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹിതരാകുന്നത്. 

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ചും പങ്കാളിയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ശ്രുതി. പതിനാറാം വയസ്സിലാണ് ഇവർ കണ്ടുമുട്ടിയത്. പരസ്‌പര ബഹുമാനവും മനസിലാക്കലുമാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യമെന്നാണ് ശ്രുതി പറയുന്നത്. പുതിയ ചിത്രമായ നീരജയുടെ പ്രൊമോഷന്റെ ഭാഗമായി 24 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫ്രാൻസിസുമായുള്ള പ്രണയം. എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. നമ്മൾ ഒന്നിച്ചാണ് വളർന്നത് ഒപ്പം ഞങ്ങളുടെ പ്രണയവും വളർന്നു. അത് ഞങ്ങളുടെ ബന്ധത്തിലെ ഒരു പോസിറ്റീവ് വശമാകാം. ഞങ്ങൾ ഒരുമിച്ചു വളർന്നപ്പോൾ ഞങ്ങളുടെ കൂടെ വളർന്നു വന്നതാണ് ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. പക്ഷേ റിലേഷൻഷിപ്പും കല്യാണവും രണ്ടും രണ്ടാണ്. അത് ഞങ്ങൾ തിരിച്ചറിഞ്ഞതാണ്', ശ്രുതി പറയുന്നു. 

'വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നൊക്കെ പറഞ്ഞാൽ കള്ളമായിരിക്കും. പക്ഷേ ഒരു മ്യൂച്ചൽ റെസ്പെക്റ്റും മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങും ഞങ്ങൾക്കിടയിൽ ഉണ്ട്. അത് പതിയെ രൂപപ്പെട്ട് വരുന്നതാണ്. ഇന്ന് ഞാൻ ഫ്രാൻസിസിനെ കണ്ടു, ഇന്ന് മുതൽ ബഹുമാനിക്കും, മനസിലാക്കും എന്നല്ല. അത് ഒന്നിച്ച് മുന്നോട്ട് പോകുന്നതിനൊപ്പം വരുന്നതാണ്,' 

'അതിന് ക്ഷമയാണ് വേണ്ടത്. ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ ഉള്ളത് അതാണ്. ഈ ബന്ധം വിവാഹത്തിലേക്ക് എത്തുന്നത് വരെ നമ്മൾ അതിനായി കുറെ പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോഴും ഞങ്ങൾ അത് തുടരുന്നുണ്ട്. നാളെയും മറ്റന്നാളും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പക്ഷെ ഞങ്ങൾ ഇന്ന് നല്ല ഹാപ്പിയാണ്,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള കമ്യുണിക്കേഷൻ ഗ്യാപ് ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും ശ്രുതി അഭിമുഖത്തിൽ പറഞ്ഞു. പ്രണയം വീട്ടിൽ പറയാൻ താൻ അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയായിരുന്നു ശ്രുതി. അച്ഛനും അമ്മയും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കമ്മ്യൂണിക്കേഷനാണ്. അച്ഛനമ്മമാരായാലും കുട്ടികളായാലും തുറന്നു സംസാരിക്കാൻ ശ്രമിക്കണം. അവർക്കിടയിൽ ഒരു സ്വാതന്ത്ര്യം ഉണ്ടാവണം. 

എന്റെ റിലേഷൻഷിപ്പ് വീട്ടിൽ പറയാൻ എനിക്കുണ്ടായിരുന്ന ബുദ്ധിമുട്ട് ഈ കമ്യൂണിക്കേഷൻ ഗ്യാപ് ആയിരുന്നു. പക്ഷേ അവർ അതിനെ കൂളായിട്ടാണ് എടുത്തത്. പറഞ്ഞ് കഴിഞ്ഞപ്പോൾ പേടിച്ചത് എന്തിനാണെന്ന് ഞാൻ വിചാരിച്ചു. അവർ എന്റെ ജീവിതത്തിലെ വില്ലന്മാരല്ലല്ലോ, എന്നെ സന്തോഷത്തോടെ കാണുക എന്നതാണ് അവർക്ക്. പക്ഷേ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ലെന്ന് ശ്രുതി പറയുന്നു.

Content Highlight: Now, Shruti is talking about her love marriage and her relationship with her partner

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup