കഴിഞ്ഞദിവസം ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു കെഎസ്ആർടിസി ബസിൽ വെച്ച് സംഭവിച്ചത്. യുവ നടിയും മോഡലുമായ നന്ദിതാ ശങ്കരാ തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു. അപ്പോൾ ഇവരുടെ അടുത്തിരുന്ന കോഴിക്കോട് സ്വദേശി സവാദ് ഇവരോട് മോശമായി പെരുമാറുകയായിരുന്നു. സ്വകാര്യഭാഗം പുറത്തിട്ടുകൊണ്ട് ഇയാൾ അശ്ലീല പ്രവർത്തികൾ നടത്തുകയായിരുന്നു.
ആദ്യം നിരവധി ആളുകൾ ആയിരുന്നു പെൺകുട്ടിയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത്. നിരവധി ആളുകൾ ആയിരുന്നു ഇവരുടെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. എന്നാൽ പിന്നീട് ആയിരുന്നു പ്രതി മുസ്ലിം ലീഗ് പ്രവർത്തകനാണ് എന്ന് എല്ലാവരും അറിഞ്ഞത്.

ഇതിനെ തുടർന്ന് നിരവധി ആളുകൾ ആയിരുന്നു ഇയാളെ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തിയത്. പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവർ എല്ലാവരും എത്തിയത്. എന്നാൽ മിക്കതും ഫെയ്ക്ക് ഐഡികൾ ആയിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കമൻറ് ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മുസ്ലിം കല്യാണവീടുകളിൽ എന്തിനാണ് ആണുങ്ങളെയും പെണ്ണുങ്ങളെയും മറകെട്ടി വേർതിരിച്ചിരുത്തുന്നത് എന്ന് നിഖില വിമലിന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ എന്നാണ് ഈ കമൻറ് ഇട്ട വ്യക്തി ചോദിക്കുന്നത്. കുറച്ചുനാളുകൾക്കു മുൻപ് നിഖില പിമ്മൽ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.

കണ്ണൂർ ഭാഗത്തുള്ള മുസ്ലിം വീടുകളിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചാണ് ഇരുത്തുന്നത് എന്നും പെണ്ണുങ്ങളെ അടുക്കള ഭാഗത്ത് ആണ് ഇരുത്തുന്നത് എന്നുമായിരുന്നു ഇവരുടെ പരാമർശം.
മുൻപിൽ ഇരുത്തിയാലും അടുക്കള ഭാഗത്ത് ഇരുത്തിയാലും വിളമ്പുന്നത് ഒരേ ഭക്ഷണം തന്നെയല്ലേ എന്നായിരുന്നു ഫാത്തിമ തഹ്ലീയ ചോദിച്ചു കൊണ്ട് എത്തിയത്.
ഇത് മുസ്ലിം സ്ത്രീകളോടുള്ള ഡിസ്ക്രിമിനേഷൻ അല്ല മറിച്ച് കേവലം സെക്രെഗേഷന്‍ ആണ് എന്നായിരുന്നു മീഡിയവൺ നടത്തിയ ന്യായീകരണം. എന്തായാലും ഈ രണ്ടു സംഭവങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക് അനാവശ്യമായി ഇതിനെ കമ്പയർ ചെയ്യേണ്ട എന്നാണ് മലയാളികൾ പറയുന്നത്.
Content Highlight: Now a comment is making waves on social media.

































