ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്, അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്; അര്‍ജുന്‍ അശോകൻ

ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്, അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്;  അര്‍ജുന്‍ അശോകൻ
2023-05-20T14:42:00 | By Susmitha Surendran

ഹരിശ്രീ അശോകനെപോലെതന്നെ മകൻ അർജുൻ അശോകും മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് . പറവയിലൂടെ കയ്യടി നേടിയ അര്‍ജുന്‍ പിന്നീട് നായകനായും വില്ലനായും സഹനടനായുമൊക്കെ കയ്യടി നേടി. 

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ചുമൊ്‌ക്കെ മനസ് തുറക്കുകയാണ് അര്‍ജുന്‍ അശോകന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്. രോമാഞ്ചത്തില്‍ ഞാന്‍ ചെയ്തൊരു മാനറിസവും ആക്ഷനുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായെന്ന് അറിയുമ്പോള്‍ സന്തോഷമാണ്.


പലരും എന്റെ മുന്നില്‍ വന്ന് അതേ ആക്ഷന്‍ കാണിക്കാറുണ്ടെന്നും അര്‍ജുന്‍ പറയുന്നു. ചിരിയായാലും സങ്കടമായാലും ദേഷ്യമായാലും ആ ഇമോഷന്‍ നമ്മള്‍ കുറച്ചുനേരം കൊണ്ട് നടക്കും. കഥാപാത്രത്തിന് അനുസരിച്ച് മാനറിസവും ഇമോഷനുമെല്ലാം മാറ്റും എന്നാണ് തന്റെ അഭിനയ രീതിയെക്കുറിച്ച് അര്‍ജുന്‍ പറയുന്നത്. ജാന്‍ ഏ മന്‍ ഒക്കെ ചെയ്യുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ ചിരിച്ചോണ്ടിരിക്കുകയായിരുന്നുവെന്നാണ് അര്‍ജുന്‍ ഓര്‍ക്കുന്നത്. അര്‍ജുന്‍ വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ ചിത്രമായിരുന്നു വരത്തന്‍. ്അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

വരത്തന്‍ കഴിഞ്ഞതോടെയാണ് വില്ലന്‍ വേഷം ചെയ്യാന്‍ കൂടുതല്‍ താല്‍പര്യം തോന്നിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. ആദ്യത്തെ രണ്ട് സിനിമ അത്ര വര്‍ക്കാവാതെ വന്നപ്പോള്‍ ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ സിനിമയില്‍ തന്നെ നില്‍ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. പഠനം കൊണ്ട് മുന്നേറില്ലെന്ന് തനിക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.


അതേസമയം, കലാപരമായിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ദൈവം സഹായിച്ച് അഭിനയത്തില്‍ തന്നെ തിളങ്ങാനായെന്നും അര്‍ജുന്‍ പറയുന്നു. ഹിറ്റാവണം, ആളുകള്‍ ഏറ്റെടുക്കണം എന്ന് കരുതിയാണ് സിനിമകള്‍ ചെയ്യുന്നത്. എനിക്ക് ഇത് ചെയ്യാന്‍ പറ്റുമോ എന്നാണ് കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ ആലോചിക്കാറുള്ളതെന്നും അര്‍ജുന്‍ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു. അതേസമയം നായകനാകാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അര്‍ജുന്‍ പറയുന്നുണ്ട്.

അഭിനേതാവാകണം, അത്യാവശ്യം നല്ല ക്യാരക്ടര്‍ ചെയ്യണം. എന്റെ പേരില്‍ അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത് എന്നാണ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് അര്‍ജുന്‍ പറയുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലൊക്കെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അവര്‍ വിളിക്കണ്ടേ എന്നും അര്‍ജുന്‍ രസകരമായി ചോദിക്കുന്നുണ്ട്. തമിഴ് അര്‍ജുന് അറിയാം. ഭാര്യ തമിഴ് കുടുംബത്തിലുളള ആളാണ്. ഹിന്ദിയിലും തെലുങ്കുമൊക്കെ വേണമെങ്കില്‍ പഠിച്ച് ചെയ്യാനും അര്‍ജുന്‍ റെഡിയാണ്.


തന്റെ പ്രണയത്തെക്കുറിച്ചും അര്‍ജുന്‍ സംസാരിക്കുന്നുണ്ട്. അര്‍ജുനെ പോലെ തന്നെ ചേച്ചിയും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. ചേച്ചിയുടെ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ തന്റേത് കുറേക്കൂടി പ്രശ്‌നം വന്ന കല്യാണമായിരുന്നു. ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്.

അവളുടെ അച്ഛന്‍ സമ്മതിച്ചത് കൊണ്ട് അത് വേണ്ടി വന്നില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. തന്റെ ചേച്ചിയുടെ പ്രണയം കണ്ടുപിടിച്ചത് താനായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.എന്റെ പ്രണയം അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Content Highlight: I thought that I would have to run away, I thought that I should not make my father hear bad things; Arjun Ashokan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup