ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം, എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്; കൈതപ്രം

 ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം,  എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്;  കൈതപ്രം
2023-05-20T10:57:00 | By Susmitha Surendran

ഗാനരചയിതാവായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ വ്യക്തിയാണ്  കൈതപ്രം ദാമോദരൻ നമ്പൂതിരി. എന്നും ജനപ്രിയ ​ഗാനങ്ങൾ കൈതപ്രത്തിന്റെ തൂലികയിൽ പിറന്നു. മുമ്പൊരിക്കൽ ചില വിവാദ പരാമർശങ്ങളും കൈതപ്രത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. നടൻ ദിലീപിനെതിരെ നടത്തിയ പരാമർശമായിരുന്നു ഇതിലൊന്ന്. 

ദിലീപ് ​ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ​ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നും കൈതപ്രം തുറന്നടിച്ചു. അന്ന് ഇദ്ദേഹത്തിന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു. ദിലീപ് എന്നെ ഒരു പാട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാൻ പറ്റില്ല. വേറൊരു നമ്പൂതിരി എഴുതട്ടെയെന്ന് പറഞ്ഞു. 


എന്നിട്ട് ഹരിയെക്കാെണ്ട് എഴുതിച്ചു. എന്റെ എഴുത്ത് പോരെന്ന അഭിപ്രായമാണ് പുള്ളിക്ക്. അതാണ് അയാളുടെ ​ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇഷ്ടം പോലെ അയാൾ അഭിനയിച്ച എത്രയോ സിനിമകളിൽ പാട്ടെഴുതി. എല്ലാ പടങ്ങളും മറന്ന് എന്നെ മാറ്റി.

എനിക്ക് അതൊന്നും കുഴപ്പമില്ലെന്നും കൈതപ്രം അന്ന് പറഞ്ഞു. ദിലീപിനെതിരെ അന്ന് വ്യാപക വിമർശനവും വന്നു. സല്ലാപം, തിളക്കം തുടങ്ങി ദിലീപിന്റെ നിരവധി സിനിമകളിൽ ഹിറ്റ് ​ഗാനങ്ങളെഴുതിയ വ്യക്തിയാണ് കൈതപ്രം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല. പിന്നീട് അടുത്തിടെ മഞ്ജുവിനെക്കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു.


സല്ലാപം സിനിമയുടെ സെറ്റിൽ മഞ്ജു ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി പോയെന്നാണ് കൈതപ്രം പറഞ്ഞത്. പ്രൊഡക്ഷൻ മാനേജരായ പയ്യനൊപ്പമാണ് മഞ്ജു പോയത്. അവൻ പ്രൊഡ്യൂസറാണെന്ന് മഞ്ജു തെറ്റിദ്ധരിച്ച് കാണും. മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം അന്ന് വെളിപ്പെടുത്തി. സഫാരി ടിവിയിലെ പ്രോ​ഗ്രാമിൽ വെച്ചായിരുന്നു പരാമർശം. വിവാദമായോടെ ഈ ഭാ​ഗം ചാനൽ നീക്കുകയും ചെയ്തു. 

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൈതപ്രം. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ സോഷ്യൽ മീഡിയ ഉണ്ടാക്കിയതാണെന്ന് കൈതപ്രം പറയുന്നു.

'ഒരു അഭിമുഖത്തിൽ അപ്പോഴുള്ള മൂഡിൽ ഞാൻ പറഞ്ഞിരിക്കാം. പക്ഷെ അത്കൊണ്ട് ജന്മം മുഴുവൻ ഇവരോട് വിരോധമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഒരിക്കലും ഇല്ല. ദിലീപുമായും പൃഥിരാജുമായില്ല. മഞ്ജുവിനെ പറ്റി ഞാനേതോ അഭിമുഖത്തിൽ പറഞ്ഞെന്ന് പറഞ്ഞ് ഭയങ്കര ബഹളം' .

'എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്. ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം. മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അന്നെന്തോ സന്ദ​ർഭവശാൽ സല്ലാപത്തിലെ എന്തോ കാര്യം പറഞ്ഞു. അല്ലാതെ ഞാൻ ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ മോളതിന് ക്ഷമിക്കട്ടെ,' കൈതപ്രം പറഞ്ഞു.


Content Highlight: Now Kaitapram has clarified the words about Manju and Dileep.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup