മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ആറു വര്ഷത്തോളമാകുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്. കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി. നടിയുടെ വാക്കുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്.
തന്റെ സഹോദരൻ പ്രിൻസിന്റെ മരണം ആണ് ഏറ്റവും കൂടുതൽ കുടുംബത്തെ തകർത്തതെന്ന് പറയുകയാണ് കലാരഞ്ജിനി. പിന്നെ അടുത്ത സഹോദരൻ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പിന്നെ ഞങ്ങളെ വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പൻ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകർന്നുപോയി. അന്ന് ഞങ്ങൾ തീർത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങൽ ആണെന്ന് കലാരഞ്ജിനി ഓർത്തെടുക്കുന്നു.

സിനിമയാണ് എന്നും ഞങ്ങളുടെ ബന്ധുക്കൾ. എന്തൊരു പ്രതിസന്ധി ഉണ്ടായപ്പഴും സിനിമയിൽ ഉള്ളവർ മാത്രമാണ് കൈ പിടിച്ചു സഹായിച്ചിട്ടുള്ളത്. ചിറ്റപ്പൻ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥയിൽ കൊച്ചിരാജാവിന്റെ ഷൂട്ടിങ് സ്ഥലത്തായിരുന്നു താൻ ഉണ്ടായതെന്നും കലാരഞ്ജിനി ഓർത്തെടുക്കുന്നു.അന്ന് എനിക്ക് കാശിനു ആവശ്യം ഉണ്ടാകും എന്നുപറഞ്ഞുകൊണ്ട് കൈയ്യിൽ കുറെ കാശ് വച്ചുതന്നത് ദിലീപാണ്. പോകാനുള്ള ടിക്കറ്റ് എടുത്തുതരികയും പോകാനുള്ള സീനൊക്കെയും ദിലീപും മുരളിച്ചേട്ടനും ചേർന്നാണ് തീർത്തത് എന്നും കലാരഞ്ജിനി പറയുന്നു.
രാത്രി ഷൂട്ടിങ് എനിക്കൊന്നു വീട്ടിൽ പോകണം തനിച്ചാണ് എന്ന് പറഞ്ഞാൽ അതിനെന്താ ചേച്ചി നമ്മുടെ വണ്ടിയിൽ ഡ്രൈവറുണ്ട് എന്ന് പറഞ്ഞു കൊണ്ടാക്കുന്ന ആളുകൾ ആണ് സിനിമയിൽ ഉള്ളതെന്നും കലാരഞ്ജിനി പറയുന്നു. സന്തോഷം അല്ലാതെ ദുഃഖമൊന്നും സിനിമ സമ്മാനിച്ചിട്ടില്ലെന്നും നടി പറഞ്ഞിട്ടുണ്ട്. ഒരാൾ നന്നായി നിന്നാൽ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്നതും സിനിമയിൽ നിന്നാണ് എന്നും കലാരഞ്ജിനി പറയുന്നു.
ഈ ലോകം അറിയാത്ത ഒരു സ്ത്രീയാണ് തങ്ങളുടെ അമ്മയെന്നും കലാരഞ്ജിനി പറയുന്നു. അച്ഛന്റെയും ചിറ്റപ്പന്റെയും അനുജന്റെയും ഒക്കെ മരണം അമ്മയെ ഒരുപാട് തളർത്തി. അന്ന് ധൈര്യം കൊടുത്തത് ഞങ്ങൾ ആണ്. ഇപ്പോഴും അമ്മയ്ക്ക് ഒരുപാട് ദുഃഖങ്ങൾ ഞങ്ങൾ തന്നെ കൊടുക്കുന്നുണ്ട്. ഒന്നും മനഃപൂർവ്വം അല്ല, ജീവിതം ഇങ്ങനെയൊക്കെ അങ്ങ് കൊണ്ടുപോവുകയല്ലേ. പക്ഷേ ഇപ്പോൾ അമ്മയ്ക്ക് നല്ല ധൈര്യം ഉണ്ട്.
കല്പ്പനയുടെ ജീവിതത്തിൽ സംഭവിച്ചത് തീർത്തും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ആയിരുന്നു. ഉർവ്വശിയുടേതും അങ്ങനെ തന്നെ. പക്ഷെ അവരുടെ കുടുംബത്തിന്റെ നാല് ചുവരുകൾക്കുള്ളതിൽ നടന്നത് എന്തെന്ന് നമുക്ക് അറിയില്ല. വെളിയിൽ ഉർവ്വശി ആയാലും മനോജ് ആയാലും നല്ലവർ ആണ്. മനോജ് ഇപ്പോഴും തന്റെ നല്ല സുഹൃത്താണ് എന്നും കലാരഞ്ജിനി പറഞ്ഞു. ഇപ്പോഴും കുഞ്ഞാറ്റയുടെ കാര്യം ഓർത്താൽ, നമ്മുടെ കൈയ്യിൽ കിട്ടിയില്ലല്ലോ. നമ്മുടെ മക്കൾ ഒരുമിച്ചു വളരേണ്ടവർ ആയിരുന്നില്ലേ- കലാരഞ്ജിനി പറയുന്നു.

കൽപ്പന ഏറെ മെലിയാൻ ഉണ്ടായ കാരണം ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു. ഒന്നും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കൽപ്പന. അപ്പോൾ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യൻ മാറിയിട്ടില്ല. നീ അയാളെ വിശ്വസിച്ചു. പരിപൂർണമായും മാർക്കിട്ടു. ആ മാർക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും കലാരഞ്ജിനി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു.
Content Highlight: Our family is broken: Kalaranjini talks about family

































