മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് അയൽ വാശി. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് താരം ഇപ്പോൾ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു പരിപാടിയിൽ താരം നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരിക്കുകയാണ് ഇപ്പോൾ. കടുത്ത ഇസ്ലാമിക വിരുദ്ധത ആണ് താരം പറഞ്ഞിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
കണ്ണൂർ ഭാഗത്തുള്ള മുസ്ലിം കല്യാണങ്ങളിൽ പെണ്ണുങ്ങളുടെ സ്ഥാനം അടുക്കളയുടെ ഭാഗത്താണ് എന്ന കടുത്ത ഇസ്ലാമിക വിരുദ്ധ പരാമർശം ആയിരുന്നു താരം നടത്തിയത്. സംഘപരിവാർ ഭീകരത കോടി കുത്തി വാഴുന്ന ഒരു രാജ്യത്ത് നിഖിലയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഇസ്ലാമിക വിരുദ്ധ പ്രസ്താവനുകൾ ഉണ്ടാകുന്നത് ന്യൂനപക്ഷങ്ങൾ കൂടുതൽ വേട്ടയാടപ്പെടുന്നതിന് ഇടയാകും എന്നാണ് കേരളത്തിലെ മതേതര വിശ്വാസികൾ പറയുന്നത്.

അതേസമയം സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ വീണ്ടും കുത്തി നോവിക്കുവാൻ അവസരം നൽകുകയാണ് നിഖില ചെയ്തത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. പുറമേക്ക് കമ്മ്യൂണിസ്റ്റുകാരിയുടെ മുഖംമൂടി അണിഞ്ഞ നിഖിലയുടെ ഉള്ളിലെ യഥാർത്ഥ സംഗീ പുറത്തുവന്നു എന്നാണ് ഇപ്പോൾ കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾ അഭിപ്രായപ്പെടുന്നത്.
അതേസമയം ഇപ്പോൾ ഇവരെ അനുകൂലിച്ചുകൊണ്ട് ഒരു വ്യക്തി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ആയിട്ടുള്ള നസ്രത്ത് ജഹാൻ ആണ് ഇപ്പോൾ ഇവരെ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ഫേസ്ബുക്കിൽ ആണ് ഇവർ ഇവരുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. കടുത്ത ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളാണ് ഇവർ ഈ പോസ്റ്റിലും ഉന്നയിക്കുന്നത്.
അതേസമയം ഇപ്പോൾ മുസ്ലിം ആയവർ പോലും അവരുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി അവരുടെ സ്വന്തം മതത്തെ തള്ളിപ്പറയുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും അവർക്ക് എങ്ങനെയെങ്കിലും ബിജെപിയുടെ ഒരു ടിക്കറ്റ് കിട്ടിയാൽ മതി എന്ന ചിന്തയാണ് എന്നും അതിൻറെ ഭാഗമായിട്ട് ആണ് നമ്മൾ ഇതുപോലെ തട്ടമിട്ട സ്ത്രീകൾ സംഘപരിവാർ ഭീകരതയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്ന കാഴ്ചകൾ കാണുന്നത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
എന്തായാലും നുസ്രത്ത് ജഹാൻ പങ്കു വച്ചിരിക്കുന്ന ഇസ്ലാമിക വിരുദ്ധ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:


Content Highlight: Whether it is a wedding or a death, the entry of women is behind the scenes; Nusrat Jahan supports Nikhila Vimal


































