മനസില്‍ പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍; സലീം കുമാര്‍

മനസില്‍ പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍; സലീം കുമാര്‍
2023-03-03T17:22:00 | By Susmitha Surendran

മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദിയിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തുന്നത്.  ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ദ നേടുകയാണ്. ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. ഒരു ഡയലോഗിന്റെ പേരില്‍ കോടതി കയറേണ്ടി വന്ന കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 

പണ്ട് കലാഭവനിലായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ വീടില്ലാത്ത ഒരാള്‍ക്ക് വീടുവെക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു പാരഡി കാസറ്റ് ചെയ്തു. ഞാനും കലാഭവന്‍ മണിയുമൊക്കെ ചേര്‍ന്നാണ് അത് ചെയ്തത്. ആ കാസറ്റിലൂടെ ധാരാളം പണവും ഉണ്ടാക്കി. അതില്‍ കൃഷ്ണന്‍ നായര്‍ ഏത് ജാതിയാണെന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്.


അതിന് മറുപടിയായി ഞാന്‍ ഉള്ളാടന്‍ എന്ന് പറയുന്നുണ്ട്. അസംബന്ധമായ ചോദ്യത്തിന് അസംബന്ധമായ ഒരു ഉത്തരം. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭാഷണത്തിന്റെ പേരില്‍ ഉള്ളാടന്‍ സമുദായക്കാര്‍ എനിക്കെതിരെ കേസെടുത്തു. പിന്നീട് ഞാന്‍ വര്‍ഷങ്ങളോളം കോടതി യറി.

അതില്‍ പങ്കെടുത്ത കലാഭവന്‍ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു. ഒടുവില്‍ ഞാന്‍ മാത്രം പ്രതിയായി. ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരിലൊരു പ്രതി. അവസാനം കോടതി വെറുതെ വിട്ടെങ്കിലും അതിന്റെ പേരില്‍ എത്ര സമയ നഷ്ടമുണ്ടായെന്നറിയുമോ? മനസില്‍ പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍.

ആ എന്നെപ്പോലും ഒരു വാക്കിന്റെ പേരില്‍ കോടതി കയറ്റിയ നാടാണിതെന്നാണ് സലീം കുമാര്‍ പറയുന്നത്. സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും സലീം കുമാര്‍ സംസാരിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ നല്ലൊരു ചിരിപ്പടം കണ്ടിട്ടു തന്നെ കുറേക്കാലമായി. പണ്ട് മാസത്തില്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു.


ഇന്ന് സൂഹത്തില്‍ ചിരിയില്ലേ, ഈ പൊളിറ്റിക്കല്‍ കറക്ട്‌നസിനിടയിപ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ജാതി വിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരുപാട് വിലക്കുകള്‍ക്കിടയില്‍ നമ്മളുടെ ചിരി പ്രതിസന്ധിയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്തിനേയും എതിര്‍ക്കുന്ന ചിലര്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുമ്പ് കാലത്ത് പ്രായത്തിലോ പദവിയിലോ ഒക്കെ മുതിര്‍ന്നവര്‍ പറയുന്ന നിര്‍ദോഷമായ ഫലിതങ്ങള്‍ നമ്മള്‍ ആസ്വദിച്ചിരുന്നു. അതിലെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ ക്ഷമിച്ചിരുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്.

ഇന്നങ്ങനെയല്ല. ഒരാള്‍ വായ തുറന്നാല്‍ പറയുന്നതില്‍ എന്തെങ്കിലും വിമര്‍ശിക്കാനുണ്ടോ എന്ന് നോക്കി നില്‍ക്കുന്നവരാണ് കൂടുതലും. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ബോഡി ഷെയ്മിംഗ്. ബോഡി ഷെയ്മിംഗിനെ ഞാന്‍ ന്യായീകരിക്കുകയല്ല, ചില സന്ദര്‍ഭങ്ങളില്‍ ഒരാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു കഷണ്ടിയുള്ളയാള്, കറുത്ത തടിച്ച ഒരാള്‍ എന്നൊക്കെ പറഞ്ഞിരുന്നു.

ഒപ്പം അവരുടെ ചില പ്രത്യേകതകളെ സൂപിപ്പിക്കാന്‍ ചില ഉപമകളും പറയാറുണ്ട്. ആ രസകരമായ ഉപമകള്‍ ഇന്ന് ബോഡി ഷെയ്മിങ്ങായി മാറിയെന്നാണ് സലീം കുമാര്‍ പറയുന്നത്. മാനസികമായി ദ്രോഹിക്കുന്നില്ലെങ്കില്‍ തമാശയ്ക്ക് വേണ്ടി ഒരാളെ തിരിച്ചറിയാന്‍ വേണ്ടിയൊക്കെ പലതും പറയുന്നില്ലേ, അത് തെറ്റാണോ എനിക്കറിയില്ല എന്നാണ് സലീം കുമാര്‍ പറയുന്നത്.

ഒരാളെ സൂചിപ്പിക്കാന്‍ എന്ത് പറയണം എന്ന കാര്യത്തില്‍ ഇന്ന് പേടിയാണെന്നും താരം പറയുന്നു. ഇങ്ങനെ പോയാല്‍ ചിരിപ്പിക്കാന്‍ വേണ്ടി ഈ നാട്ടില്‍ ഇനി ഒന്നും മിണ്ടാന്‍ പറ്റില്ല. സംസാരിക്കാന്‍ വരെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: I am a person who has no caste or religious opinion even in my mind; Salim Kumar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup