കൊച്ചിനെ കളയാന്‍ നോക്കി, ആ സമയത്ത് എനിക്ക് ഡിപ്രെഷന്‍ പോലെ വന്നു; ലക്ഷ്മി ജയൻ പറയുന്നു

കൊച്ചിനെ കളയാന്‍ നോക്കി, ആ സമയത്ത് എനിക്ക് ഡിപ്രെഷന്‍ പോലെ വന്നു; ലക്ഷ്മി ജയൻ പറയുന്നു
2023-03-01T12:15:00 | By Susmitha Surendran

പാട്ടുകാരി ലക്ഷ്മി ജയനെ അറിയാത്തവരായി ആരുംതന്നെയില്ല . സ്റ്റേജുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമാണ്.  നേരത്തെ വിവാഹിതയായ ലക്ഷ്മി മകന്റെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഭര്‍ത്താവുമായി പിരിഞ്ഞതും അതിന്റെ കാരണങ്ങളും ഒരിക്കല്‍ താരം തുറന്ന് പറഞ്ഞിരുന്നു.

ഗായകന്‍ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലക്ഷ്മി മനസ് തുറന്നത്. ഈ വീഡിയോ വീണ്ടും വൈറലായതോട് കൂടിയാണ് ലക്ഷ്മിയെ കുറിച്ചുള്ള കഥകള്‍ വീണ്ടും പ്രചരിച്ചത്.


വീട്ടില്‍ ഞാനും അമ്മയും മോനും കൂടിയാണ് താമസിക്കുന്നു. ഞാന്‍ ഡിവോഴ്‌സ് ആണ്. പ്രണയ വിവാഹം ആയിരുന്നില്ല. 2012 ല്‍ ഞാന്‍ ഒരു കുവൈറ്റ് ഷോ ചെയ്യുന്ന സമയത്താണ് പ്രൊപ്പോസല്‍ വരുന്നത്. അദ്ദേഹം പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു. ഡിവോഴ്‌സാകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാഗത്താണ് എല്ലാ തെറ്റുകളുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് മൂന്നാല് വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. അധികകാലം ഒരുമിച്ച് ജീവിച്ചിരുന്നില്ല.

ഞാനിങ്ങനെ കുറ്റങ്ങള്‍ പറയുന്ന ആളായിരുന്നു. പിന്നീട് ചിന്തിച്ചപ്പോഴാണ് അതിലെ വസ്തുത മനസിലായത്. എന്നാല്‍ അദ്ദേഹം എന്റെ ജീവിതത്തിലോട്ട് വന്നത് ഒരുപാട് നന്മകള്‍ കൊണ്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അയാള്‍ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാവില്ലായിരുന്നു. ഞാന്‍ കലാരംഗത്ത് നില്‍ക്കുന്നതിനോട് വലിയ ഇഷ്ടം ആയിരുന്നില്ല. പുള്ളി പറയുന്നത് നീ നല്ലൊരു പാട്ടുകാരി ആയിരുന്നെങ്കില്‍, ഇപ്പോള്‍ ചിത്ര ചേച്ചിയെ പോലെ സ്റ്റേജുകളില്‍ അല്ലാതെ കഴിവ് തെളിയിക്കണം എന്നാണ്.


എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയുന്നത് ആണെന്നാണ് കരുതിയത്. എങ്ങനെ എങ്കിലും എന്റെ ഭര്‍ത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ പാട്ടൊക്കെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ശേഷം ഒരു റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം കിട്ടി.

അതിന് ശേഷമാണ് ആദ്യമായി അദ്ദേഹം എനിക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളാണ്. ഞാന്‍ കുഞ്ഞിനെ കളയാന്‍ ശ്രമിച്ചു. ചായ ഇട്ട് കൊടുത്തില്ല അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. അത് കണ്ടാല്‍ തോന്നും ചൂരല്‍ കൊണ്ട് രണ്ടെണ്ണം കൊടുക്കാന്‍.

ആ സമയത്ത് എനിക്ക് ഡിപ്രെഷന്‍ പോലെ വന്നു. ഭാഗ്യത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റി. പക്ഷേ ആരോടും മിണ്ടാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ മോളെ ആ വയലിന്‍ ഒന്നെടുത്തു വായിക്കാന്‍ എന്റെ ചിറ്റ പറഞ്ഞു. പണ്ട് പഠിച്ചിരുന്നു. അന്ന് മുതല്‍ വായിക്കാന്‍ തുടങ്ങി. പതിനാറുമണിക്കൂര്‍ ഒക്കെ അത് വായിച്ചിട്ടുണ്ട്.


അങ്ങനെ വീണ്ടും വയലിന്‍ വായിച്ച് തുടങ്ങി. പിറ്റേ മാസം ഞാന്‍ വയലിനില്‍ പ്രോഗ്രാം ചെയ്ത് തുടങ്ങിയതായും പിന്നീടെല്ലാം നല്ലതായിട്ടാണ് വന്നതെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

അതിന് ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ മനുഷ്യന്‍ വന്നില്ലായിരുന്നു എങ്കില്‍ എന്റെ ജീവിതത്തില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇന്നിപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഒറ്റയ്ക്ക് ജീവിക്കാനും ചിന്തിക്കാനും ഞാന്‍ പഠിച്ചു. ഏതു സിറ്റുവേഷനെയും പോസിറ്റീവായി കാണാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുകയാണെന്ന് ലക്ഷ്മി പറയുന്നു.

Content Highlight: At that time I felt like depression; Lakshmi Jayan says

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup