#Latest News #Ansiba Hassan #Ramesh Pisharody
(moviemax.in) നടൻ ടിനി ടോമുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച രമേഷ് പിഷാരടിയെ താൻ കുറ്റപ്പെടുത്തിയെന്ന പ്രചാരണങ്ങൾ തള്ളി നടി അൻസിബ ഹസൻ. വിഷയത്തിൽ പിഷാരടി നടത്തിയ ആത്മാർത്ഥമായ ഇടപെടലുകളെ പൂർണ്ണമായി മാനിക്കുന്നുവെന്നും, അദ്ദേഹം തന്റെ സഹപ്രവർത്തകനും ജനപ്രതിനിധിയുമാണെന്നും അൻസിബ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ടിനി ടോം ആവശ്യപ്പെട്ടതനുസരിച്ച് മാപ്പ് എഴുതി നൽകണമെന്ന കാര്യം പിഷാരടി തന്നെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് നടി വിശദീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അൻസിബ നടത്തിയ പരാമർശങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
തെറ്റിദ്ധാരണാജനകമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അതേസമയം, രമേഷ് പിഷാരടിയും ശ്വേത മേനോനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്ന സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് അൻസിബ.
പിഷാരടിയെ രാഷ്ട്രീയമായി തകർക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതെന്നും അവർ ആരോപിച്ചു. തർക്കം ഒത്തുതീർക്കാൻ പിഷാരടി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ടിനി ടോമിന്റെ അഭിഭാഷകർ അംഗീകരിച്ചില്ലെന്ന് ഓഡിയോയിൽ പിഷാരടി തന്നെ പറയുന്നുണ്ട്.
Content Highlight: Actress Ansiba Hassan dismisses claims that she blamed Ramesh Pisharody.
































