തിരുവനന്തപുരം: (moviemax.in) വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിർമ്മിച്ചതാണെന്ന ആരോപണമുയർന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയാൻ വിസമ്മതിച്ച് ഹൈക്കോടതി. സിനിമയെ വെറുമൊരു കലയായി കണ്ടാൽ പോരേ എന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു. സിനിമ എങ്ങനെ നിലവിലെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
ചിത്രം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ളതാണെന്ന ആരോപണത്തിന് എന്ത് തെളിവാണുള്ളതെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ സെൻസർ ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ വിശദീകരണം തേടിയ കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
High Court says film based on Venjaramoodu murder cannot be stopped

































