യൂട്യൂബിൽ റീലീസ് ആയി ഏറെ ശ്രദ്ധിക്കപെട്ട വീഡിയോ കഴിഞ്ഞ വര്ഷം പുറത്ത് ഇറങ്ങിയിരുന്നു . ഇക്കൊല്ലം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതിയായിരുന്നു ആ വീഡിയോയിൽ. ഒറ്റനോട്ടത്തിൽശ്രദ്ധിക്കപെട്ട ഒരു ലീക്കഡ് എംഎംഎസ്. ആ ക്ലിപ്പിൽ കനി സ്വന്തം അനുഭവങ്ങൾ എന്ന മട്ടിൽ വിവരിച്ച കാര്യങ്ങൾ കേട്ട് അന്ന് സദാചാര കേരളം ചെവിടുപൊത്തി.
എട്ടാം വയസ്സിൽ സ്‌കൂളിലെ പ്യൂൺ, ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയും, അത് അപ്പോൾ തനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറഞ്ഞത്. താൻ നിർത്താൻ പറഞ്ഞപ്പോൾ അയാൾ നിർത്തി എന്നും, അതുകൊണ്ട് തനിക്ക് അതൊരു ട്രോമാ ആയില്ല എന്നും കനി ആ വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ, ഈ വീഡിയോ നാലു വർഷം മുമ്പ് യൂട്യൂബിലൂടെ കേരളീയ സമൂഹത്തിനു മുന്നിൽ എത്തിയപ്പോൾ അത് വല്ലാത്തൊരു കോളിളക്കമാണ് സൃഷ്ടിച്ചത്.പലരും ആദ്യം കരുതിയത്, കനിയുടെ ഏതോ ബോയ് ഫ്രണ്ട് അവർ അറിയാതെ പിടിച്ച ഒരു ഒരു വീഡിയോ ആണ് അത് എന്നായിരുന്നു. അത് ഒരു ഷോർട് ഫിലിം ആണ് എന്നും. അതിനു നിയതമായ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു എന്നും.
കാര്യമായ ചർച്ചകൾക്ക് ശേഷം, കൃത്യമായ പ്ലാനിങ്ങോടെ ഷൂട്ട് ചെയ്ത ഒരു സൃഷ്ടി ആണ് അതെന്നുമുള്ള വിശദീകരണങ്ങൾ കൊണ്ടൊന്നും, ഇത് കണ്ടു കോപിഷ്ഠരായ ഒരു പക്ഷം പ്രേക്ഷകരുടെ രോഷം തണുത്തില്ല. എൻ എസ് മാധവൻ അടക്കമുള്ള പലരും 'മെമ്മറീസ് ഓഫ് എ മെഷീൻ' യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ട്വീറ്റ് ചെയ്തു.അന്ന് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആ ഹ്രസ്വചിത്രം,
'മെമ്മറീസ് ഓഫ് എ മെഷീന്റെ' സംവിധായിക, ശൈലജ പടിന്തല, സിനിമയിലേക്ക് വരും മുമ്പ് ഒരു ചിത്രകാരി ആയിരുന്നു. കർണാടക ചിത്ര കലാ പരിഷത്തിൽ നിന്ന് വിഷ്വൽ ആർട്സിൽ ബിരുദം. ശേഷം എൽവി പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയിൽ നിന്ന് സിനിമയിൽ ബിരുദാനന്തര ബിരുദവും നേടി .
Many, including NS Madhavan, tweeted that 'Memories of a Machine' should be removed from YouTube