ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു.
അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഒടുവിൽ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപോരിൽ ബിഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്.
പൃഥ്വിരാജ് ആണ് നായകൻ. ഈ അവസരത്തിൽ താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
"സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്.
ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി.
അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു", എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
#Najib #came #see #his #aadujeevitham