---
title: "'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു"
english_title: "'The kind of bonding where you ask if there's milk or not'; Shreya talks about her bond with Anigha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365154/the-kind-of-bonding-where-you-ask-if-theres-milk-or-not-shreya-talks-about-her-bond-with-anigha"
published_at: "2026-06-10T17:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a294ca8115af_Shreya_talks_about_her_bond_with_Anigha.jpg"
keywords: ["Sreya Jayadeep", "Anikha Surendran", "Meenakshi"]
---

# 'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു

> **Lead Summary:** റിയാലിറ്റി ഷോകളിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ജയദീപ്. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ 'ഇന്നു ഞാൻ എന്റെ മുറ്റത്തെ മുല്ലയ്ക്ക്...' എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് ശ്രേയ ജനഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് 'ഒപ്പം' എന്ന സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സമപ്രായക്കാരായ സിനിമാതാരങ്ങൾ അനിഘ, മീനാക്ഷി എന്നിവരുമായി അടുത്ത സൗഹൃദമാണ് ശ്രേയയ്ക്കുള്ളത്. ഇപ്പോഴിതാ ഇവരുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ഒരഭിമുഖത്തിൽ ശ്രേയ പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

## Article Content

റിയാലിറ്റി ഷോകളിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ജയദീപ്. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ 'ഇന്നു ഞാൻ എന്റെ മുറ്റത്തെ മുല്ലയ്ക്ക്...' എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് ശ്രേയ ജനഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് 'ഒപ്പം' എന്ന സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സമപ്രായക്കാരായ സിനിമാതാരങ്ങൾ അനിഘ, മീനാക്ഷി എന്നിവരുമായി അടുത്ത സൗഹൃദമാണ് ശ്രേയയ്ക്കുള്ളത്. ഇപ്പോഴിതാ ഇവരുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ഒരഭിമുഖത്തിൽ ശ്രേയ പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

''അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് മീനാക്ഷിയെ ഞാൻ ആദ്യമായി കാണുന്നത്. അപ്പോഴാണ് മീനാക്ഷിയെ ആദ്യമായി പരിചയപ്പെടുന്നത്. അപ്പോഴും ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമുകളോ ഷൂട്ടോ ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. അല്ലാതെ ഫോൺ വിളിക്കലൊക്കെ ഭയങ്കര കുറവാണ്. അന്ന് അച്ഛന്റെയോ അമ്മയുടെയോ ഫോൺ എടുത്തിട്ടുവേണമല്ലോ വിളിക്കാൻ. അതുകൊണ്ടുതന്നെ ആ സമയത്ത് തീരെ വിളി കുറവായിരുന്നു. പക്ഷേ, ഞങ്ങൾക്കിടയിൽ ആ ബോണ്ട് ഇപ്പോഴും ഉണ്ട്. അത് ഞങ്ങൾക്കുപോലും ഒരു സർപ്രൈസിങ്ങ് ഫാക്ടറാണ്. എത്ര നാളുകൾക്കു ശേഷം കണ്ടാലും 'എടീ പിന്നെയില്ലേ...' എന്നു ചോദിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങും.

അനിഘയെയും ചെറുപ്പം മുതലേ അറിയാം. കോഴിക്കോടു തന്നെയാണ് അവളുടെ വീടും. ഷൂട്ടിനിടയിൽ തന്നെയാണ് പരിചയപ്പെട്ടത്. പിന്നെ കോളേജിൽ എന്റെ സീനിയറായി. അവൾ പറഞ്ഞിട്ടാണ് ഞാൻ ജേണലിസം പഠിച്ചത്. ഇപ്പോൾ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നതും. എടാ പാലുണ്ടോ, എടാ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചു വിളിക്കുന്ന തരം ബോണ്ടിങ്ങിലേക്കെത്തി'', ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365154/the-kind-of-bonding-where-you-ask-if-theres-milk-or-not-shreya-talks-about-her-bond-with-anigha)