(moviemax.in) ഇറ്റലിയിലെ ഫാക്ടറിയിൽ നിന്നും പോളണ്ടിലേക്ക് പോയ 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റുകൾ അടങ്ങിയ ട്രക്ക് മോഷണം പോയതിനെ തുടർന്ന് കാനഡയിലെ കിറ്റ്കാറ്റ് കമ്പനി തങ്ങളുടെ ചോക്ലേറ്റ് വിതരണ വലിയ സുരക്ഷാ സന്നാഹം ഒരുക്കി. സുരാക്ഷാ ഉദ്യോഗസ്ഥരടങ്ങിയ നാല് കാറുകൾക്ക് നടുവിലൂടെ പോകുന്ന കിറ്റ്കാറ്റ് ട്രക്കുകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കമ്പനി മോഷണത്തെ മാർക്കറ്റിംഗ് തന്ത്രമാക്കി മാറ്റിയെന്നായിരുന്നു വീഡിയോകളോടുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം. പ്രശസ്ത സ്വിസ് ചോക്ലേറ്റ് നിർമാതാക്കളായ നെസ്‌ലെയുടെ 12 ടണ്ണിലേറെ വരുന്ന കിറ്റ്‌കാറ്റാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയിലാണ് യൂറോപ്പിൽ വെച്ച് ഏറ്റവും വലിയ ചോക്ലേറ്റ് കൊള്ള എന്ന വിശേഷം നേടിയ മോഷണം നടന്നത്. ഹോളിവുഡ് സിനിമകളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ഏതാണ്ട് നാല് ലക്ഷത്തിലധികം (4,13,793 ) ചോക്ലേറ്റ് ബാറുകളുമായി പോയ ട്രക്ക് കാണാതാവുകയായിരുന്നു. ദിവസങ്ങളോളം ഇരുരാജ്യങ്ങളിലെയും പോലീസ് സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിയാതിരുന്നതും ഏറെ വാർത്താപ്രധാന്യം നേടി.
കമ്പനിയും സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഈ മോഷണം പോയ ചോക്ലേറ്റുകളോ ട്രക്കോ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോക്ലേറ്റുകളുടെ പാക്കറ്റുകളിൽ പ്രിന്‍റ് ചെയ്ത ലേബൽ വച്ച് അവ മാർക്കറ്റിലെത്തുകയാണെങ്കിൽ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയത്തിലെത്തിയില്ല. ഇതിന് പിന്നാലെയാണ് കമ്പനിയുടെ കാനഡയിലെ ഫാക്ടറി തങ്ങളുടെ ചോക്ലേറ്റ് ബാറുകൾ കൊണ്ടു പോകുന്നതിനായി പ്രത്യേക സുരക്ഷ ഒരുക്കി അതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
Content Highlight: What if it gets stolen? KitKat knows how to make it a hit; Brand uses theft as a marketing strategy


































