---
title: "കൊറിയൻ താരം ലീ സാങ് ബോ അന്തരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പോലീസ്"
english_title: "Korean actor Lee Sang-bo found dead; police say cause of death unclear"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350381/korean-actor-lee-sang-bo-found-dead-police-say-cause-of-death-unclear"
published_at: "2026-03-29T09:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8aaa254a9d_police_say_cause_of_death_unclear.jpg"
keywords: []
---

# കൊറിയൻ താരം ലീ സാങ് ബോ അന്തരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പോലീസ്

> **Lead Summary:** ദക്ഷിണ കൊറിയൻ നടൻ ലീ സാങ് ബോയെ പ്യോങ്ടെക്കിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല.

## Article Content

ദക്ഷിണ കൊറിയൻ നടൻ ലീ സാങ് ബോയെ പ്യോങ്ടെക്കിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മരണത്തിൽ ദുരൂഹതകളില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കൊറിയൻ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു അദ്ദേഹം.

2022ൽ ലീ ഒരു മയക്കുമരുന്ന് കേസിൽ ഉൾപ്പെ​ട്ടിരുന്നു. പൊതു സ്ഥലത്ത് അശ്രദ്ധമായി പെരുമാറിയതി​ന് പിന്നാലെയാണ് മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടർന്ന് അ​ന്വേഷണം നടത്തുകയും കേസിൽ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

മാർച്ച് 29 ന് രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം അദ്ദേഹത്തിന്റെ മരണത്തിൽ ഏജൻസിയായ കൊറിയ മാനേജ്‌മെന്റ് ഗ്രൂപ്പ് പ്രസ്താവന ഇറക്കി. നടൻ ലീ സാങ്ങിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചു. കൂടാതെ കുടുംബത്തിന്റെ സ്വകാര്യതയും സംരക്ഷണവും കണക്കിലെടുത്ത് മാധ്യമങ്ങളും പൊതുജനങ്ങളും വാർത്താക്കുറിപ്പുകളിൽ നിന്നും സന്ദർശനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുകയും ​ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350381/korean-actor-lee-sang-bo-found-dead-police-say-cause-of-death-unclear)